നബീബിയയില്‍നിന്ന് എത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോധ്യാനത്തിലാണ് പ്രധാനമന്ത്രി തുറന്നുവിട്ടത്. ഏഴുപതിറ്റാണ്ടിനുശേഷമാണ് രാജ്യത്ത് ചീറ്റപ്പുലികളെത്തിയത്
അഹമ്മദാബാദിലെ എല്‍ ജി മെഡിക്കല്‍ കോളേജിന്റെ പേര് ഇനിമുതല്‍ നരേന്ദ്രമോദി മെഡിക്കല്‍ കോളേജ് !സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം നേരത്തെ തന്നെ നരേന്ദ്രമോദി സ്‌റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുന്നത് രണ്ട് കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കുവേണ്ടി മാത്രമാണ്. അവര്‍ രണ്ടുപേരും ജോലി ചെയ്യുന്നതാകട്ടെ മോദിക്കുവേണ്ടിയും. ഈ വ്യവസായികള്‍ക്ക് മോദിയുടേ മേലെയും മാധ്യമങ്ങളുടെ മേലെയും നിയന്ത്രണമുണ്ട്
കേന്ദ്രത്തിലും ഗുജറാത്തിലും അധികാരത്തിലിരിക്കുന്നവരില്‍ ആരാണ് മാഫിയ സുഹൃത്തുക്കളെ സംരക്ഷിക്കുന്നത്? പ്രധാനമന്ത്രീ, നിങ്ങള്‍ എത്രനാള്‍ മൗനം പാലിക്കും? നിങ്ങള്‍ക്കൊരിക്കല്‍ ഉത്തരം പറയേണ്ടിവരും"- രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു
രാജ്യത്തുടനീളം ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേരെ ബിജെപി ജയിലിലടച്ചിട്ടുണ്ട്. ബിജെപിക്കാര്‍ ഫാസിസ്റ്റുകളാണ്. മതത്തിന്റെ പേരില്‍ മാത്രം തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നവര്‍. ബിജെപിക്ക് പ്രത്യയശാസ്ത്രമോ, നയമോ, ഭരണമാതൃകയോ ഒന്നുമില്ല. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ബിജെപി ശ്രമിച്ചാല്‍ പാക്കിസ്ഥാന്റെ അതേഗതി ഇന്ത്യയ്ക്കും നേരിടേണ്ടിവരും
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചിരുന്നു. കുറ്റവാളികളെ മോചിപ്പിച്ചത് വിവേകശൂന്യമായ നടപടിയാണെന്നും അനീതിയാണെന്നുമാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്
സ്ത്രീവിരുദ്ധത തുടച്ചുനീക്കണമെന്ന് സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു. സ്ത്രീകളെ ഒരു വാക്കുകൊണ്ടുപോലും നോവിക്കുകയില്ലെന്ന് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്നും സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ടുനയിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം ഉപയോഗിച്ചാണ് ബ്രിട്ടീഷുകാർ ഇന്ത്യയെ 150 വർഷം ഭരിച്ചത്. അതേ നയമുപയോഗിച്ചാണ് ബിജെപി ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അപ്പോൾ അതിനെ സ്വാതന്ത്ര്യം എന്ന് എങ്ങനെ വിളിക്കാനാവും?
ഇന്ന് ഐതിഹാസിക ദിനമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ സ്വാതന്ത്ര്യദിനത്തിൽ എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയെ സ്‌നേഹിക്കുന്നവരെയും അഭിനന്ദിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു
രാജ്യത്തെ വിലക്കയറ്റം പ്രധാനമന്ത്രി കാണുന്നില്ലേ? തൊഴിലില്ലായ്മ കാണുന്നില്ലേ? ദുര്‍മന്ത്രവാദം പോലുളള അന്ധവിശ്വാസം ഉണ്ടാക്കുന്ന വാക്കുകള്‍ പറഞ്ഞ് ജനങ്ങളെ വഴിതിരിച്ചുവിട്ട് നിങ്ങളുടെ കളളത്തരങ്ങളും കൊളളരുതായ്മകളും മറയ്ക്കാന്‍ നോക്കി, പ്രധാനമന്ത്രിസ്ഥാനത്തിന്റെ അന്തസ് ഇല്ലാതാക്കരുത്
മുഖ്യമന്ത്രി പിണറായി വിജയന്‍ പദവി ഉപയോഗിച്ചോ, വ്യക്തിപരമായോ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും നിയമസഭാ- തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷവും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും പ്രചരിപ്പിച്ച എല്‍ഡിഎഫ് വിരുദ്ധ ആക്ഷേപങ്ങള്‍ ജനങ്ങള്‍ തളളിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
'ഇതുകേള്‍ക്കൂ, ഞാന്‍ ഭയപ്പെടില്ല. നരേന്ദ്രമോദിയും അമിത് ഷായും കരുതുന്നത് അല്‍പ്പം സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഞങ്ങള്‍ നിശബ്ദരാകുമെന്നാണ്. പക്ഷേ എനിക്ക് നരേന്ദ്രമോദിയെ പേടിയില്ല. ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്‌തോളു. നിങ്ങളുടെ ഭീഷണിക്ക് ഒരിക്കലും വഴങ്ങില്ല.
രാഹുല്‍ ഗാന്ധിയെക്കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, ജയ്‌റാം രമേശ്, പവര്‍ ഖേര, സുപ്രിയ ശ്രീനേറ്റ് തുടങ്ങിയ നേതാക്കളും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജവഹര്‍ലാല്‍ നെഹ്‌റു ത്രിവര്‍ണ പതാക പിടിച്ചുനില്‍ക്കുന്ന ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കിയിട്ടുണ്ട്.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ആളുകള്‍ അതിക്രമിച്ച് കയറിയതുപോലെ ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലും ആളുകള്‍ ഇരച്ചുകയറാന്‍ സാധ്യതയുണ്ട്.
ഭീഷണിപ്പെടുത്തി ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസ് നരേന്ദ്രമോദിയെ അനുവദിക്കില്ല. ജനങ്ങളുടെ ശബ്ദമാണ് കോണ്‍ഗ്രസ്. അവരുടെ പ്രശ്‌നങ്ങള്‍ക്കായി ഇനിയും ഞങ്ങള്‍ ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും-രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
സത്യം പറയാന്‍ പാടില്ല, ശബ്ദം ഉയരാന്‍ പാടില്ല, ചോദ്യങ്ങള്‍ പാടില്ല, പ്രതിഷേധങ്ങള്‍ പാടില്ല, പ്ലക്കാര്‍ഡുകള്‍ പാടില്ല, ബാനറുകള്‍ പാടില്ല. ജനങ്ങളെ കൊളളയടിക്കുന്ന വിലക്കയറ്റത്തിനും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തുകൊണ്ടുളള പ്രതികാര രാഷ്ട്രീയത്തിനുമെതിരെ പ്രതിഷേധിച്ചതിന് രാഹുല്‍ ഗാന്ധി അറസ്റ്റില്‍.
ജൂലൈ 23-ന് ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് പ്രേം ശുക്ല സോണിയാ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ബിജെപിയുടെ സ്ത്രീവിരുദ്ധതയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നതെന്നും ഇതു മൂലം രാജ്യത്തിന്റെ രാഷ്ട്രീയ നിലവാരം തന്നെ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും ജയ്‌റാം രമേശ് ജെ പി നദ്ദയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
2015 മുതല്‍ 2021 വരെയുളള വര്‍ഷങ്ങളില്‍ വിരമിച്ച സൈനികരില്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു എന്ന് വ്യക്തമാക്കുന്ന പട്ടികയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. 2015-ല്‍ 10,908 സൈനികര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചിട്ടുണ്ട്.
പാർലമെന്റിൽ 65 വാക്കുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അഴിമതിക്കാരൻ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ,
മോദി സര്‍ക്കാരിനെ തുറന്നുകാണിക്കാന്‍ പ്രതിപക്ഷ നേതാക്കളുപയോഗിക്കുന്ന വാക്കുകളെയാണ് ഇപ്പോള്‍ പാര്‍ലമെന്റിനുവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.
ജനാധിപത്യവാദികളും ഇന്ത്യന്‍ സ്വാതന്ത്ര്യസമര നായകരും തീരുമാനിച്ച ഇന്ത്യയുടെ ചിഹ്നമല്ല അതെന്നും അതിശക്തരായിരിക്കെത്തന്നെ ശാന്തരായി ഇരിക്കുന്ന മൂന്ന് സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന, തുറിച്ച പല്ലുകളുമായി നില്‍ക്കുന്ന ദുഷ്ടമൃഗങ്ങളെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.
ആഗോള മൂലധന ശക്തികളെയും ഇന്ത്യൻ മുതലാളിത്തത്തെയും കണക്കിലേറെ സഹായിക്കുകയും കോർപ്പറേറ്റ് താൽപര്യങ്ങളുടെ സംരക്ഷകൻമാരായി മാറുകയും ചെയ്തിരിക്കുകയാണ് മോദിയും സംഘവും.
രാജ്യത്തെ കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ ചെയ്ത വഞ്ചനയില്‍ പ്രതിഷേധിച്ച് ജൂലൈ 18-ന് ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കം മുതല്‍ ജൂലൈ 31 വരെ രാജ്യത്തുടനീളം കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധപരിപാടികള്‍ നടത്തുമെന്ന് സംയുക്ത
ജി 7 ഉച്ചകോടിയുടെ ഭാഗമായി ജര്‍മ്മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയുണ്ടെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. മ്യൂണിക്കില്‍വെച്ച് ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹം ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചത്
ശനിയാഴ്ചയാണ് ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തത്. ടീസ്റ്റയുടെ സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം
2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ഇഹ്‌സാൻ ജഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, നരേന്ദ്ര മോദിക്കും 60-ലധികം മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർക്കും എതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസ് നടപടി. ഗുജറാത്ത് കാലാപത്തിലെ ഗൂഢാലോചന ആരോപിച്ചായിരുന്നു സാക്കിയ ജാഫ്രിയുടെ ഹർജി.
'പദ്ധതി പ്രഖ്യാപിച്ച് 24 മണിക്കൂറിനുളളില്‍തന്നെ കേന്ദ്രസര്‍ക്കാരിന് അഗ്നിപഥ് നിയമനചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടിവന്നു. ആസൂത്രണങ്ങളില്ലാതെ, ധൃതിയില്‍ തീരുമാനമെടുത്ത് യുവാക്കളെ കുടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.
സ്വജനപക്ഷപാതത്തില്‍ മുങ്ങിക്കിടക്കുന്ന പാര്‍ട്ടികള്‍ അതില്‍നിന്ന് സ്വയം മോചിതരാകാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ രാജ്യത്തെ യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും അതുവഴി ജനാധിപത്യം ശക്തിപ്പെടുകയും ചെയ്യുകയുളളു.
ഇന്ത്യയിലെ ഞങ്ങളുടെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും ഞാന്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അനുഗ്രഹം വാങ്ങി'-എന്നാണ് കൂടിക്കാഴ്ച്ചയ്ക്കുശേഷം എം എ യൂസഫലി ഫേസ്ബുക്കില്‍ കുറിച്ചത്.
എനിക്കറിയില്ല അയാള്‍ എന്താണ് ചെയ്യുന്നതെന്ന്. എന്ത് നയങ്ങളാണ് ഈ രാജ്യത്ത് നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നതെന്ന്. അദ്ദേഹം ആകെ ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക മാത്രമാണ്'-ദീപികാ സിംഗ് രജാവത്ത് പറഞ്ഞു
നല്ല നാളുകള്‍ വന്നത് മോദിയുടെ സുഹൃത്തുക്കള്‍ക്കുമാത്രം, 40 ലക്ഷം പേര്‍ കൊറോണ ബാധിച്ച് മരിച്ചു. രാജ്യത്ത് വിദ്വേഷം വര്‍ധിച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ മൂലം 700 കര്‍ഷകര്‍ രക്തസാക്ഷികളായി.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ധനസ്ഥിതി മോശമാണ്. ഇതിനു അടിയന്തിര പരിഹാര നിര്‍ദ്ദേശങ്ങള്‍ അത്യാവശ്യമാണ്. യാതൊരു മുന്‍ കരുതലും കൂടിയാലോചനകളും ഇല്ലാതെ നടപ്പാക്കിയ ജി എസ് ടി ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് ഇപ്പോള്‍ എല്ലാവര്ക്കും
അമിത് ഷായെ പ്രധാനമന്ത്രിയെന്ന് അഭിസംബോധന ചെയ്തത് ആസൂത്രിതമായാണ്. അതിനെ നാക്കുപിഴയായി കണക്കാക്കാനാവില്ല. സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹിമാന്ത ബിശ്വ ശര്‍മ്മയെ പല്ലഭ് ലോചന്‍ ദാസ് എന്ന ബിജെപി എംപി കിട്ടുന്ന അവസരങ്ങളിലെല്ലാം മുഖ്യമന്ത്രി എന്ന് വിളിച്ചിരുന്നു.
അല്ലയോ മോദിജീ അടുക്കള പൂട്ടേണ്ടിവരുമോ എന്ന ആശങ്ക മാത്രമല്ല, ഭാവി ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി മുന്നില്‍നില്‍ക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധിയായി ചോദിക്കുകയാണ്. ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കടിഞ്ഞാണിടാന്‍ അങ്ങേയ്ക്ക് കഴിയില്ലേ? -
'ഒരു സ്ത്രീയെ ഉപയോഗിച്ച് തന്നെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച 56 ഇഞ്ചുകാരനെ ഭീരു എന്ന് വിളിക്കുകയാണ്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എന്റെ പ്രതിഛായ തകര്‍ക്കുകയാണ് ഈ അറസ്റ്റിന്റെ ലക്ഷ്യം
സര്‍ക്കാരുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കോടതിയുടെ ഭാരം കുറയും. സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കാത്തതുകൊണ്ടാണ് പൊതുജനം കോടതിയെ സമീപിക്കുന്നത്.
ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവിന്റെ കാഴ്ച്ചപ്പാടും ഹിന്ദുരാഷ്ട്രമുണ്ടാക്കാനായി ഭരണചക്രം തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ച്ചപ്പാടും എങ്ങനെ യോജിക്കുമെന്ന് കോടിയേരി ചോദിക്കുന്നു
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ആഘോഷിക്കപ്പെടുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. വ്യാപകമായ മുസ്ലീം വിരുദ്ധത ജനങ്ങളെ ഭയപ്പെടുത്തുകയും വിഷലിപ്തമാക്കുകയും ചെയ്യും. മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്നത് അപകടകരവും നീചവുമായ പ്രവൃത്തിയാണ്. നിങ്ങള്‍ ഒരാളെ ചെറുതായി കാണുന്നുണ്ടെങ്കില്‍ അവരെ അടിച്ചമര്‍ത്തുന്നതില്‍ പങ്കുപറ്റാന്‍ എളുപ്പമാണ്
2017 മുതല്‍ 2022 വരെ ഏഴ് ആഗോള കമ്പനികള്‍ ഇന്ത്യയില്‍ നിന്നും പോയത്. ഒമ്പത് ഫാക്ടറികളും 649 ഡീലര്‍ഷിപ്പുകളും അടച്ചുപൂട്ടി, രാജ്യത്തുടനീളം 84000 പേര്‍ക്ക് തൊഴില്‍ നഷ്ടമായിയെന്നും രാഹുല്‍ ഗാന്ധി പറയുന്നു. 2017- ല്‍ ഷെവര്‍ലെ, 2018 - ല്‍ മാന്‍ ട്രെക്ക്, 2019-ൽ ഫിയറ്റ്, 2020-ൽ ഹാർലി ഡേവിഡ്‌സൺ
വെറുപ്പിന്റെ രാഷ്ട്രീയമാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നത്. ഗുജറാത്ത്, ആസാം, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി അക്രമങ്ങളാണ് മുസ്ലീങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
ബിജെപി ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണ്. അതിശയം ഇതാണ്. വിദേശത്തുനിന്നുളള അതിഥികള്‍ ഇന്ത്യയിലെത്തുമ്പോള്‍ അവരെ നൂല്‍നെയ്യാന്‍ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്കാണ് കൊണ്ടുപോകുന്നത്
ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത അസം പൊലീസിന്റെ നടപടി അദ്ദേഹത്തെ ജനപ്രതിനിധിയായി തെരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാര്‍ക്ക് നാലു ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് മരണങ്ങള്‍ കണക്കുകൂട്ടുന്നതില്‍ ലോകാരോഗ്യ സംഘടന സ്വീകരിക്കുന്ന രീതിക്കെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു
രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി അവരെ വിഢികളാക്കുന്ന വാക്കാണ് അച്ചാ ദിന്‍ തുടങ്ങിയ വിമര്‍ശനങ്ങളാണ് ലോക വിഢി ദിനത്തില്‍ ഉയര്‍ന്നുവരുന്നത്
ദി കശ്മീര്‍ ഫയല്‍സ് ഇതുവരെ 200 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട ദുരിതംവെച്ച് ബിജെപി പണമുണ്ടാക്കുകയാണ്. ഈ കുറ്റകൃത്യം രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല
അവരാവശ്യപ്പെടുകയാണ് രാജ്യത്ത് കശ്മീര്‍ ഫയല്‍സ് ടാക്‌സ് ഫ്രീ ആക്കണം എന്ന്. അത് യൂട്യൂബിലിടാന്‍ വിവേക് അഗ്നിഹോത്രിയോട് ആവശ്യപ്പെടു... അപ്പോള്‍ എല്ലാവര്‍ക്കും ഫ്രീയായി കാണാമല്ലോ. കശ്മീരി പണ്ഡിറ്റുകളുടെ പേര് പറഞ്ഞ് ചിലര്‍ കോടികളുണ്ടാക്കുകയാണ്. നിങ്ങളെക്കൊണ്ട് അവര്‍ പോസ്റ്ററൊട്ടിക്കുന്ന പണി ചെയ്യിക്കുകയാണ്
സാഹിബിന് ഇക്കാര്യം അറിയാം. എങ്കിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പൊതുതെരഞ്ഞെടുപ്പിലെ ഫലത്തിന്റെ സൂചനയാണെന്ന് വരുത്തിത്തീര്‍ത്ത് പ്രതിപക്ഷത്തിനുമേല്‍ മനശാസ്ത്രപരമായ മേല്‍ക്കൈ നേടാനുളള ബുദ്ധിപരമായ നീക്കമാണിത്.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെയാണ് അവസാനിക്കുന്നത്. വ്യഴാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം വരും. യുക്രൈന്‍- റഷ്യ യുദ്ധം ആരംഭിച്ചതിനുപിന്നാലെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോഴും ഇന്ത്യയില്‍ ഇന്ധനവില കൂടിയിരുന്നില്ല
ഏഴ് വര്‍ഷത്തിലേറെയായി ബിജെപി അധികാരത്തിലുണ്ട്. എന്നിട്ടും തങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ തിരുത്തുന്നതിനുപകരം സ്വതന്ത്ര്യ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്രുവിനെ പഴിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്
ബിജെപിക്കെതിരായ വിമര്‍ശനത്തെ പ്രധാനമന്ത്രി ഇന്ത്യക്കെതിരായ വിമര്‍ശനമാക്കി മാറ്റുകയാണ്. വേലുനാച്ചിയാരെയും സുബ്രമണ്യ ഭാരതിയെയും വീരപാണ്ഡ്യ കട്ടബൊമ്മനെയും ഉള്‍പ്പെടുത്തിയ തമിഴ്‌നാടിന്റെ റിപ്പബ്ലിക് ദിന ടാബ്ലോ ആരാണ് ഒഴിവാക്കിയതെന്ന് വെളിപ്പെടുത്തണം.
'നിങ്ങള്‍ എന്റെ മുത്തച്ഛനെയോ കോണ്‍ഗ്രസിനെയോ എത്രതന്നെ ആക്രമിച്ചാലും കുഴപ്പമില്ല. നിങ്ങളുടെ ജോലി ചെയ്യുക. എന്റെ മുത്തച്ഛന്‍ അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ഈ രാജ്യത്തിനായി സമര്‍പ്പിച്ചയാളാണ്. നെഹ്രുവിന് ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.
ബിജെപിക്കും ആര്‍എസഎസിനുമെതിരെ നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്ന നേതാവാണ് ശശി തരൂര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അദ്ദേഹം ഈ രാജ്യത്തിന് എത്രമാത്രം നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് അറിയില്ലെന്നും ബിജെപി ഭരണത്തിനുകീഴില്‍ ഇന്ത്യ ശ്മശാനഭൂമിയായി മാറിയെന്നുമാണ് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
കേന്ദ്രസര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 31-ന് രാജ്യത്തുടനീളമുളള കര്‍ഷകര്‍ വാദാ ഖിലാഫി ദിന( വാഗ്ദാനലംഘനം)മായി ആചരിക്കും.
'കര്‍ഷകരുടെ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയെ കാണാന്‍ പോയി. അന്ന് സംസാരം തുടങ്ങി അഞ്ചുമിനിറ്റില്‍ തന്നെ അത് വാക്കുതര്‍ക്കമായി മാറി. അദ്ദേഹം വളരെ അഹങ്കാരത്തോടെയാണ് പെരുമാറിയത്. നമ്മുടെ അഞ്ഞൂറോളം കര്‍ഷകര്‍ മരിച്ചു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചുചോദിച്ചത് അവര്‍ തനിക്കുവേണ്ടിയാണോ മരിച്ചത് എന്നാണ്.
ഉത്തര്‍പ്രദേശ്, അസം തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആള്‍ക്കൂട്ടക്കൊലകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. രാജസ്ഥാനും മണിപ്പൂരുമുള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തടയുന്നതിനായി ബില്ല് പാസാക്കിയിട്ടുണ്ട്.
വിവാഹപ്രായം 21 ആക്കുമ്പോൾ, പെൺകുട്ടികൾക്ക് അവരുടെ ലൈംഗിക ജീവിതം ആരംഭിക്കാൻ പിന്നെയും മൂന്ന് കൊല്ലം കഴിയണം എന്നാണോ?
'വളരെ നല്ല കാര്യമാണ്. നരേന്ദ്രമോദി ഒന്നോ രണ്ടോ മൂന്നോ മാസം അവിടെ താമസിക്കട്ടെ. അതാണ് അദ്ദേഹത്തിന് താമസിക്കാനുളള സ്ഥലം. ആളുകള്‍ അവരുടെ അവസാന നാളുകള്‍ അവിടെയാണ് ചിലവഴിക്കുക' എന്നായിരുന്നു അഖിലേഷ് യാദവിന്റെ മറുപടി.
ഉത്തര്‍പ്രദേശില്‍ കോടികളാണ് അവര്‍ അവരുടെ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. അതൊന്നും കര്‍ഷക ക്ഷേമത്തിനുവേണ്ടിയല്ല എന്നോര്‍ക്കണം. ഈ സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമമല്ല മറിച്ച് കുറച്ച് കോര്‍പ്പറേറ്റുകളുടെ ക്ഷേമമാണ് ആഗ്രഹിക്കുന്നത്.
ജൂണ്‍ 5 ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച മൂന്ന് ഓര്‍ഡിനന്‍സുകളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും സംബന്ധിച്ച ഓര്‍ഡിനന്‍സ്, വില ഉറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറിനായുള്ള ഓര്‍ഡിനന്‍സ്, അവശ്യവസ്തു നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് എന്നിവയാണ് മോദി സര്‍ക്കാര്‍ പാസ്സാക്കിയത്.
പാര്‍ലമെന്റില്‍ പാസാക്കുന്നതുവരെ നിയമങ്ങള്‍ പിന്‍വലിച്ചുവെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ തയാറല്ല. ഞങ്ങളുടെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ എഴുന്നൂറോളം കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവരുടെ ജീവത്യാഗത്തെ മാനിച്ചാവും വിഷയത്തില്‍ തീരുമാനമെടുക്കുക' എന്നാണ് രാകേഷ് ടികായത്ത് പറഞ്ഞത്.
അവശ്യവസ്തുക്കളുടെ ലിസ്റ്റിൽനിന്നു ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഉരുളക്കിഴങ്ങു, ഉള്ളി, ഭക്ഷ്യ എണ്ണക്കുരുക്കുകൾ, എണ്ണകൾ എന്നിവയെ ഒഴിവാക്കി, അവയുടെ സംഭരണത്തിന്മേലുള്ള നിയന്ത്രണങ്ങൾ അവത്യാവശ്യ ഘട്ടത്തിലല്ലാതെ ഒഴിവാക്കുന്ന നിയമം.
ഇത് സന്തോഷം തരുന്ന ഒരു വാര്‍ത്തയാണ്. പഞാബിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കി മൂന്ന് വിവാദ നിയമങ്ങളും പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത ഈ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു. ഗുരുനാനാക്ക് ജയന്തിയിലെ ഈ പ്രഖ്യാപനം പഞ്ചാബിലെ ജനങ്ങള്‍ക്ക് ഇത് കൂടുതല്‍ ആനന്ദം പകരുന്നു. ഇനിയും കര്‍ഷകരുടെ മുന്നേറ്റത്തിനായുള്ള പുതിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ രൂപികരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് - അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു.
കര്‍ഷകരുടെ വിജയമാണ് നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിലൂടെ നടന്നതെന്ന് എളമരം കരീം എംപി പറഞ്ഞു. വടക്കേ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമോ എന്ന ഭീതിയാണ് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നിയമങ്ങള്‍ പിന്‍വലിപ്പിച്ചത്. അല്ലാതെ കര്‍ഷകരോടുളള താല്‍പ്പര്യമല്ല എന്നും എളമരം കരീം എംപി പറഞ്ഞു
മണിപ്പൂരിലെ ചുരാചാന്ദ്പൂർ ജില്ലയില്‍ ഇന്നലെ രാവിലെയോടെയാണ് ഭീകരാക്രമണമുണ്ടായത്. അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസറും കുടുംബവും നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്.
2020- 21 കാലയളവില്‍ എക്സൈസ് തീരുവ, സെസ്, അധിക എക്സൈസ് തീരുവ എന്നീ ഇനങ്ങളില്‍ 3,72,000 കോടി രൂപ സമാഹരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത്രയും വലിയ തുകയില്‍ വെറും 18,000 മാത്രമാണ് അടിസ്ഥാന എക്സൈസ് നികുതിയായി സമാഹരിച്ചത്. അതിന്‍റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവച്ചത്. ഇതാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോ-ഓപറേറ്റീവ് ഫെഡറലിസത്തിന്‍റെ മാതൃകയെന്നും ചിദംബരം പരിഹസിച്ചു.
രാജ്യത്തെ ഏത് പൗരന്മാര്‍ക്കും സൈന്യത്തിലില്ലാത്തവര്‍ക്കും സൈനിക വേഷം ധരിക്കാനാവുമോ? സേനാ മേധാവി ബിപിന്‍ റാവത്തോ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗോ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം' എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ ട്വീറ്റ്.
'ജനുവരി 22-നാണ് കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ അവസാനമായി ചര്‍ച്ച നടത്തിയത്. കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചിട്ട് നവംബര്‍ 26-ന് ഒരുവര്‍ഷം തികയും. അതിനുളളില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ഷകരെ ബലംപ്രയോഗിച്ച് സമരകേന്ദ്രങ്ങളില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചാല്‍ സർക്കാരിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഭീമാ കൊറേഗാവ്- എല്‍ഗാര്‍ പരിഷത്ത് കേസില്‍ മാവോവാദി ബന്ധം ആരോപിച്ച് എന്‍ ഐഎ അറസ്റ്റ് ചെയ്ത ജെസ്യൂട്ട് പുരോഹിതനും ആദിവാസി മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമി പാര്‍ക്കിന്‍സണ്‍സ് അടക്കം നിരവധി മാരക ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അടുത്ത നാല്‍പ്പത് വര്‍ഷക്കാലം കോണ്‍ഗ്രസ് എങ്ങനെയായിരുന്നോ അതുപോലെയാണ് ഇപ്പോള്‍ ബിജെപി. അവര്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ജയിച്ചാലും ഇവിടെ തന്നെയുണ്ടാവും. കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത് ജനം ബിജെപിയെ വെറുക്കും. ഭരണവിരുദ്ധ തരംഗം വരും എന്നൊക്കെയാണ്.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകർ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കുകയോ അനുശോചിക്കുകയോ ചെയ്തിട്ടില്ല. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി അദ്ദേഹം ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നു എന്നാല്‍ കർഷകരുടെ മരണത്തെക്കുറിച്ച് യാതൊരു പ്രതികരണവും നടത്തിയില്ല
കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ 700 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഞങ്ങളെ രക്ഷിക്കാനായി ഈ കരിനിയമങ്ങള്‍ പിന്‍വലിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ ഞങ്ങളുടെ കാര്യം പരിഗണിക്കണം' എന്നായിരുന്നു രാകേഷ് ടിക്കായത്തിന്റെ ട്വീറ്റ്.
രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഒന്നിച്ചുനിന്ന് കേന്ദ്രത്തിന്റെ എന്‍എംപി പദ്ധതിക്കെതിരെ പോരാടും. രാജ്യത്തിന്റെ സ്വത്ത് വിറ്റ് സ്വരൂപിക്കുന്ന പണം ബിജെപി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കുമെന്നും മമതാ ബാനര്‍ജി ആരോപിച്ചു.
രണ്ട് വര്‍ഷം മുന്‍പ് മിസോറാമിലെ ഒരു സൈനിക് സ്‌കൂളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഇനിമുതല്‍ രാജ്യത്തെ എല്ലാ സൈനിക് സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും എടുത്ത തീരുമാനങ്ങള്‍ പലതും കുഴപ്പങ്ങളുണ്ടാക്കി. അവരുടെ തീരുമാനങ്ങള്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് അവര്‍ മാപ്പുപറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മോദി ജീ നിങ്ങള്‍ എത്രമാത്രം ഭയപ്പെടുന്നു? കോണ്‍ഗ്രസ് സത്യവും അഹിംസയും ജനഹിതവും മാത്രം മുറുകെപ്പിടിച്ച് രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പോരാടിയ പാര്‍ട്ടിയാണ്. അന്ന് ഞങ്ങള്‍ വിജയിച്ചു. ഞങ്ങള്‍ വീണ്ടും വിജയിക്കും
ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ പ്രധാനപ്പെട്ട പേരാണ് ധ്യാന്‍ ചന്ദ്. 1928, 1932, 1936 എന്നീ വർഷങ്ങളിൽ ഹോക്കിയിൽ മൂന്ന് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ ധ്യാന്‍ ചന്ദിന്‍റെ ടീം നേടിയിരുന്നു. ഗോൾ സ്കോറിംഗ് നേട്ടങ്ങൾക്കും അദ്ദേഹം പ്രശസ്തനായിരുന്നു. 1928 മുതൽ 1964 വരെ നടന്ന എട്ട് ഒളിമ്പിക്സുകളിൽ ഏഴിലും ഇന്ത്യ ഹോക്കി മത്സരത്തിൽ വിജയിച്ചിരുന്നു.
തങ്ങളുടെ അവശ്യം മഹാരാഷട്ര സര്‍ക്കാരിനെ അറിയിക്കുവാന്‍ പ്രക്ഷോഭം ആരംഭിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വീട്ടു പടിക്കലെത്തിക്കുന്ന തരത്തിലായിരിക്കും സമരം. രാജ്യത്തൊട്ടാകെയുള്ള 6.50 ലക്ഷം ഫെയർ പ്രൈസ് ഷോപ്പ് കച്ചവടക്കാരെ പ്രതിനിധികരിച്ചാണ് താനിവിടെ നില്‍കുന്നത്.
രാജ്യത്തെ ജനങ്ങളുടെ ശബ്ദമാണ് പാര്‍ലമെന്റ് അംഗങ്ങള്‍ സഭയിലുയര്‍ത്തുക. ദേശീയ പ്രാധാന്യമുളള വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതാണ് ജനാധിപത്യത്തിന്റെ അടിത്തറ. എന്നാല്‍ മോദി സര്‍ക്കാര്‍ അതിന് അനുവദിക്കുന്നില്ല- രാഹുല്‍ പറഞ്ഞു.
പെഗാഗസിനെ ഇസ്രായേല്‍ ഒരു ആയുധമായാണ് കണക്കാക്കുന്നത് അവരത് തീവ്രവാദികള്‍ക്കുനേരേ ഉപയോഗിക്കുന്നു എന്നാല്‍ ഇവിടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്തെ ജനങ്ങള്‍ക്കുനേരേയാണ് പെഗാസസ് ഉപയോഗിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
എന്താണെന്നറിയില്ല എനിക്കും ഭയങ്കര appreciation ആണ് അപ്പുക്കുട്ടനോട്. എന്താ ഇങ്ങനെ സിമ്പിള്‍ ആയി പറയുന്ന സംവിധായകരെ അവര്‍ക്ക് ഇഷ്ടമല്ലേ, dont they like? എന്നായിരുന്നു എംഎ നിഷാദ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.
നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പുതിയ പുനസംഘടന മന്ത്രി സഭയെക്കുറിച്ചുള്ള പഠനത്തില്‍ ക്രിമിനൽ, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം സംബന്ധിച്ച പഠന റിപ്പോർട്ടാണ് നാഷണൽ ഇലക്ഷൻ വാച്ചും, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായി തയാറാക്കിയത്.
ചൈന നമ്മുടെ ഭൂമി കയ്യേറിയ സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മാറണം. രാജ്യത്ത് മാവോവാദം ശക്തിപ്പെടുന്നതും കസ്റ്റഡി മരണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും കൂടുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയാണ്. അതുകൊണ്ട് ആഭ്യന്തരമന്ത്രി സ്ഥാനം അമിത് ഷായും ഒഴിയേണ്ടിവരും
126 യുദ്ധവിമാനങ്ങള്‍ വാങ്ങാനായിരുന്നു യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചര്‍ച്ചകള്‍ നടന്നിരുന്നത്. 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ച് നേരിട്ട് വാങ്ങാനും ബാക്കിയുളളവ സാങ്കേതിക വിദ്യാ കൈമാറ്റത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു പദ്ധതി.
56,000 കോടി രൂപയ്ക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതിലാണ് അഴിമതി ആരോപണമുയരുന്നത്. റഫാല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ ഇന്ത്യയിലെ പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാര്‍ക്ക് 8 കോടിയിലധികം രൂപ കോഴ നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയാ പാര്‍ട്ടിന്റെ റിപ്പോര്‍ട്ട് വന്നതിനുപിന്നാലെയാണ് വീണ്ടും റഫാല്‍ ചര്‍ച്ചയാകുന്നത്.
രാജ്യത്തെ സ്ഥിതിഗതികള്‍ കൈവിട്ടുപോയെന്ന് അദ്ദേഹത്തിനറിയാം. ഇന്ത്യയിലെ ജനങ്ങള്‍ രോഷാകുലരാണെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഘടിച്ചുനില്‍ക്കുന്ന കാലത്തോളം തങ്ങള്‍ക്കുപ്രശ്‌നമുണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും ആത്മവിശ്വാസമുണ്ട്.
പ്രധാനമന്ത്രിയുടെ ക്ഷണം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത് ഞങ്ങള്‍ നിലപാട് അറിയിക്കും. അവരുടെ പ്രതികരണം ജനങ്ങളെയും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു. മെഹബൂബ മുഫ്തി യോഗത്തില്‍ പങ്കെടുക്കില്ല എന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
വളര്‍ന്നുവരുന്ന നിരവധി കായിക താരങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതയാത്രയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊളളും. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുളള ആരാധകര്‍ക്കും തന്റെ അനുശോചനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചീഫ് സെക്രട്ടറി സെക്രട്ടറി അലാപന്‍ ബാനര്‍ജിയെ ഒരുകാരണവശാലും കേന്ദ്ര സര്‍വീസിലേക്ക് വിട്ടുതരാനാവില്ലെന്ന് മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ പറഞ്ഞു. ഏകപക്ഷീയമായി ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിച്ച കേന്ദ്ര നടപടി തന്നെ ഞെട്ടിച്ചുവെന്നും മമത കത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലമായ വാരാണസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി വിതുമ്പുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
എം.എല്‍.എ ആയതിന് ശേഷം കൊവിഡ് പ്രതിരോധത്തിനായി വിവിധ നടപടികള്‍ കൈകൊണ്ടു, പക്ഷെ എംഎല്‍എ മാരുടെ വാക്കിന് ഒരു വിലയും ലഭിക്കുന്നില്ല. എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ തനിക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടും
സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പഞ്ചാബിലെ ആശുപത്രിയില്‍ പി.എം. കെയേഴ്‌സ് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നതായുളള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിറകേയാണ് രാഹുലിന്റെ വിമര്‍ശനം.
“നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്”- എന്നായിരുന്നു പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട വാചകം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുമ്പോഴും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെയും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
ഋഷി കുമാര്‍ ശുക്ല വിരമിച്ചതിനെ തുടര്‍ന്ന് താത്കാലിക ഡയറക്ടറായി പ്രവീണ്‍ സിംഹയെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള തിരക്ക് മുന്‍ നിര്‍ത്തിയാണ് താത്കാലിക ഡയറക്ടറെ നിയമിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതയില്‍ വാദിച്ചത്.
കേന്ദ്രം വൻതോതിൽ ഓർഡർ നൽകുന്നത്കൊണ്ടാണ് കുറഞ്ഞ വിലയിൽ വാക്സിൻ ലഭിക്കുന്നത്. സംസ്ഥാന ക്വാട്ടയിൽ പകുതി സ്വകാര്യ ആശുപത്രികൾക്ക് നൽകും. വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കില്ല. സംസ്ഥാന സര്‍ക്കാരുകള്‍, ആരോഗ്യ വിദഗ്ധർ , വാക്സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയാണ് വാക്സിന്‍ നയം രൂപീകരിച്ചത്. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ്വാക്സിൻ നയം കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം പദ്ധതികള്‍ ഉപേക്ഷിച്ച് രാജ്യത്തിന്റെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു
ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി.ജെ.പി.യുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോഡിയെ ക്കുറിച്ച് 'കണ്ടവരുണ്ടോ' എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും - രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്- പോസ്റ്റു ചെയ്തപ്പോഴാണ് ഇതുണ്ടായത്.
ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തിൽ 500 ടൺ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ നിന്ന് 500 ടൺ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്സിജനിൽ നിന്ന് 1000 ടൺ കേരളത്തിന് നൽകുന്നതിന് വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു, ആര്‍എസ്എസും ബിജെപിയും കൊവിഡ് വൈറസിനേക്കാള്‍ ഭീകരമാണ്, ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി,
പ്രധാനമന്ത്രിയുടെ വാക്‌ചാതുരി സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കും ഹൃദയശൂന്യതയ്‌ക്കുമുള്ള പ്രായശ്ചിത്തമായി മാറുകയാണ്. അതിഥിത്തൊഴിലാളികളുടെ പലായന ദൃശ്യങ്ങൾ സൃഷ്ടിക്കുന്ന ക്ഷോഭത്തെ മരവിപ്പിലൂടെ സർക്കാർ മറികടക്കുകയാണ്
രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ അറുപത്തെഴായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 30 വരെ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
ഇന്‍റേര്‍ണല്‍ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന സ്ഥാനക്കയറ്റത്തില്‍ കുട്ടികള്‍ സംതൃപ്തരല്ലെങ്കില്‍, കൊവിഡ് കുറയുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍ പറഞ്ഞു.
കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത് ജനങ്ങളെ തങ്ങള്‍ കൊവിഡിന്റെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഒര്‍മിപ്പിക്കും. ഇത് ജനങ്ങളുടെ ജോലിയെ അധികം ബാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വയം സ്വാമി വിവേകാനന്ദനെന്നു വിളിക്കുകയും സ്‌റ്റേഡിയങ്ങള്‍ക്ക് സ്വന്തം പേരിടുകയും ചെയ്യുന്നു. ഒരു ദിവസം അദ്ദേഹം രാജ്യം വിറ്റ് അതിനും അദ്ദേഹത്തിന്റെ പേരു നല്‍കും. അവരുടെ തലക്ക് എന്തോ കുഴപ്പമുണ്ട്. ഒരു സ്‌ക്രൂ ലൂസാണെന്ന് തോന്നുന്നു.- മമത പറഞ്ഞു.
ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബ് റഹ്മാനും കുടുംബാംഗങ്ങളും 1975 ൽ പട്ടാള അട്ടിമറിയിൽ വധിക്കപ്പെടുകയായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബ് റഹ്മാൻ. കൊലപാതകം നടന്ന് 45 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് മുഖ്യപ്രതിയെ ബംഗ്ലാദേശ് തൂക്കിക്കൊന്നത്.
പൊതുവേദികളിൽ സ്ഥിരമായി മാസ്ക് ധരിക്കാതെ ഇമ്രാൻ ഖാൻ പ്രത്യക്ഷപ്പെട്ടിരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇമ്രാന്‍ ഖാന് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് കൊവിഡ് വാക്‌സിനേഷന്റെ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തമിഴില്‍ രണ്ടുവാക്ക് സംസാരിച്ചാല്‍ എല്ലാവരും അവര്‍ക്ക് വോട്ട് ചെയ്യുമെന്നാണ് അവര്‍ ചിന്തിക്കുന്നത്. തമിഴ്‌നാട്ടുകാരെ വില്‍പ്പനയ്ക്കു വച്ചിട്ടില്ല, അവരുടെ വോട്ടും വില്‍പ്പനക്കില്ല- കമല്‍ ഹാസന്‍ പറഞ്ഞു.
അടിയന്തരാവസ്ഥയില്‍ തുടങ്ങി അയോദ്ധ്യ, ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നതുവരെയുളള വിഷയങ്ങള്‍ക്കായി ബിജെപി സമരം ചെയ്തിട്ടുണ്ട്. ആ ബിജെപിയുടെ പ്രധാനമന്ത്രിയാണ് സമരം ചെയ്യുന്ന കര്‍ഷകരെ സമരജീവികളെന്ന് (ആന്തോളന്‍ ജീവി) പരിഹസിക്കുന്നത്.
ഭൂരിപക്ഷ സമ്മതിയുടെ പിന്തുണയോടെ അധികാരത്തിലേറുന്ന ഒരു സംഘത്തിന് ഭരണഘടനയെ അടിയന്തരാവസ്ഥയിലൂടെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണ്. വേണമെങ്കില്‍ ഒന്നായിറദ്ദാക്കാനും പറ്റിക്കൂടായ്കയില്ല. അത്തരമൊരു ഘട്ടത്തിലെത്തിയാല്‍ ജനങ്ങള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരും.
കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രത്തിന്റെ നടപടിയെ അപലപിച്ച് എന്‍സിപി നേതാവ് ശരത് പവാര്‍. ബാരിക്കേഡുകളും ഇരുമ്പുകമ്പികളും കമ്പിവേലികളുമുപയോഗിച്ച് കര്‍ഷകരെ ഉപദ്രവിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഇന്ത്യയില്‍ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ഇസ്രായേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തെ അപലപിച്ച് പ്രധാനമന്ത്രി. സ്‌ഫോടനത്തിനു പിന്നിലുളളവരെ കണ്ടെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവനും സംഘപരിവാര്‍ രാഷ്ട്രീയവും രാഹുല്‍ ഗാന്ധിയും തമ്മിലെന്ത് എന്ന് പെട്ടെന്നു കയറി ചോദിക്കരുത്, ഒരിച്ചിരി കേട്ടിരുന്നാല്‍ പിടികിട്ടും. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാണിക്കുന്ന ഒരു മാതൃകയുണ്ട്.
രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിക്കും. പ്രധാനമന്ത്രിയെക്കൂടാതെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
കര്‍ഷകരുമായുളള ഒത്തുതീര്‍പ്പ് വൈകിപ്പിക്കുന്നത് മറ്റു ചിലരാണെന്ന് കേന്ദ്രം. വിവാദ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാരിന്റെ പത്താംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ പരാമര്‍ശം
കേരളത്തിലെ ഇടതുപക്ഷം പഞ്ചാബിലെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരവുമായി ബന്ധപ്പെട്ട് വിവിധസംസ്ഥാനത്തിലെ കര്‍ഷകരുമായി ഓണ്‍ലൈനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം
മുതലാളിത്തത്തിനെതിരെ സംസാരിക്കുന്നവരെയെല്ലാം മോദി സര്‍ക്കാര്‍ തീവ്രവാദികളാക്കുമെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകനെയും തൊഴിലാളികളെയും ആര്‍എസ്എസ് സ്ഥാപകനേതാവ് മോഹന്‍ ഭാഗവതിനെ വരെ തീവ്രവാദിയായി കേന്ദ്രസര്‍ക്കാര്‍ മുദ്രകുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കാർഷിക ബില്ലുകളിൽ നിന്ന് ഒരു കാരണവശാലും പിന്മാറ്റമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെ രാഷ്ട്രീ നേട്ടത്തിനായി പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ബില്ലുകളുടെ നേട്ടം കർഷകരുടെ ക്ഷേമവും സമൃദ്ധിയുമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. താങ്ങുവില സമ്പ്രദായം തുടരും. ഉത്പ്പന്നങ്ങൾ എവിടെ വിൽക്കണം എന്നത് കർഷർക്ക് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വലിയ വിട്ടുവീഴ്ചകളോ ഭേഭഗതിയോ കാർഷിക ബില്ലിൽ പ്രതീക്ഷിക്കേണ്ടെന്ന കേന്ദ്രസർക്കാർ നയം കൂടിയാണ് പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കിയത്.
കര്‍ഷക പ്രക്ഷോഭം 9-ാം ദിനത്തിലും ശക്തമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നേതാക്കളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിച്ചു. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്
നരേന്ദ്ര മോദി സര്‍ക്കാര്‍ പുതുതായി മുന്നോട്ടുവെച്ച വിദ്യാഭ്യാസ നയരേഖയില്‍ ഒരിടത്തും പിന്നോക്ക സംവരണത്തെ കുറിച്ച് പരാമര്‍ശമില്ലാത്തതില്‍ ആശങ്കയറിച്ച് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തുനല്‍കി
വാക്സിന്‍ വികസിപ്പിക്കല്‍, അനുമതി നല്‍കല്‍, സമാഹരിക്കല്‍ തുടങ്ങിയവയെപ്പറ്റിയായിരുന്നു പ്രധാനമായും ചര്‍ച്ച. വാക്‌സിന്‍ ലഭ്യമാക്കുമ്പേള്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കല്‍, ശീതീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചചെയ്തു.
കൊറോണ വാക്‌സിന്‍ ലഭ്യമായാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരാള്‍ക്കുപോലും വാക്‌സിന്‍ ലഭിക്കാതിരിക്കില്ല, വാക്‌സിന്റെ വിതരണം കൈകാര്യം ചെയ്യുന്നതിനായി വിദഗ്ദ സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി
ജമ്മുകാശ്മീരിന്റെ ഭരണഘടനാ പദവി ഇല്ലാതാക്കിയത് ജനാധിപത്യ വിരുദ്ധ നടപടിയാണ് - മെഹബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു. നേട്ടങ്ങളൊന്നും എടുത്തുപറയാനില്ലാത്തത് കൊണ്ടാണ് സര്‍ക്കാര്‍ ഇത് നേട്ടമായി അവതരിപ്പിക്കുന്നത്. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞു
എസ്.പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യന്‍ സംഗീത ലോകത്തിന് ശ്രുതിമധുരമായ ശബ്ദം നഷ്ടമായി. പാടും നിലാവെന്ന് ആരാധകര്‍ വിളിയ്ക്കുന്ന അദ്ദേഹത്തിന് പത്മഭൂഷണും, നിരവധി ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നു', രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ മോദി തന്നെ വഞ്ചിച്ചു. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയില്ലെന്നായിരുന്നു തനിക്ക് തോന്നിയത്. പക്ഷെ താന്‍ തെറ്റിദ്ധരിക്കപ്പെട്ടു.
ബില്ലില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണുള്ളത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ അവര്‍ നിശ്ചയിക്കുന്ന വിലയില്‍ രാജ്യത്ത് എവിടെയും ആര്‍ക്കും വില്‍ക്കാം, മൂന്ന് ദിവസത്തിനുള്ളില്‍ ഉത്പന്നത്തിനുള്ള വില ലഭിക്കും, കൃഷി ഭൂമി പണയം വെയ്ക്കാനോ വില്‍ക്കാനോ സാധിക്കില്ല. തിരിച്ചടവ് മുടങ്ങിയാല്‍ അത് ഭൂമി തിരിച്ചുപിടിച്ചുകൊണ്ടാവരുത്.
കരാർ കൃഷി വ്യാപകമാകുന്നതോടെ ഇടത്തരം കൃഷിക്കാർ പൂർണമായി തുടച്ചുമാറ്റപ്പെടുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പ്രാദേശികാടിസ്ഥാനത്തിലുള്ള വിൽപന നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ വന്‍കിട കൃഷിക്കാര്‍ക്കും കമ്പനികള്‍ക്കും ഇടത്തരം - ചെറുകിട മാര്‍ക്കറ്റുകളിലേക്ക് അനായാസം പ്രവേശനം സാധ്യമാകും.
ചൈനീസ് നിരീക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തേയും രാജ്യസുരക്ഷയേയും ബാധിക്കുന്ന സുപ്രധാന തസ്തികകള്‍ വഹിക്കുന്നയാളുകളെയാണ് ചൈന നിരീക്ഷിക്കുന്നതെന്നാണ് ശ്രദ്ധേയം.
മോദിക്കെതിരെ അവ്യക്തമായ ആരോപണങ്ങൾ മാത്രമാണ് വാദിക്കാര്‍ ഉന്നയിച്ചതെന്നും, കലാപം നടന്ന സ്ഥലത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാൻ തക്കതായ ഒരു വിവരവും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം വേദി പങ്കിട്ടവരില്‍ ഒരാളാണ് അദ്ദേഹം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് എന്നിവരാണ് വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍.
തകര്‍ക്കപ്പെട്ട ദര്‍ശനങ്ങള്‍, തീയെരിയിച്ച മഹാഗ്രന്ഥങ്ങള്‍, ആട്ടിയോടിക്കപ്പെട്ട മതങ്ങള്‍, അപര വംശങ്ങള്‍, കുഴിച്ചുമൂടപ്പെട്ട ഭാഷകള്‍. അവയ്ക്കെല്ലാം മുകളിലാണ് ബാബറിമസ്ജിദ് ഇടിച്ചു വീഴ്ത്തിയത്. ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്.
രാമക്ഷേത്ര നിര്മ്മാണം രാഷ്ട്രീയ ആയുധമായി എടുത്ത് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും രഥയാത്രയിലൂടെ ബിജെപി യെ ഇന്ത്യയില്‍ അധികാരത്തിലേറ്റുകയും ചെയ്ത നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കാതെ തഴയാന്‍ ശ്രമിക്കുന്നത് വാര്‍ത്തയായതോടെയാണ് ഭാരവാഹികള്‍ രംഗത്ത് വന്നത്
ജൂലൈ 18'ന്, ഓഗസ്റ്റ് 3, ഓഗസ്റ്റ് 5 എന്നീ രണ്ട് തീയതികൾ പൂജക്കായി തീരുമാനിക്കുകയും അത് പ്രധാനമന്തിക്ക് അയക്കുകയും ചെയ്തിരുന്നു. സാമൂഹിക അകലം പാലിക്കേണ്ട ആവശ്യകത കണക്കിലെടുത്ത് 150 ക്ഷണിതാക്കൾ ഉൾപ്പെടെ 200 പേർക്കാണ് ഭൂമി പൂജയിൽ പങ്കെടുക്കാൻ അനുവദം നൽകിയിട്ടുള്ളത്.
പ്രക്ഷോഭകര്‍, കൊള്ളക്കാര്‍, പ്രതിപക്ഷം എന്നിവരില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കും. കൊറോണ വന്നിരിക്കുന്നത് ചൈനയില്‍ നിന്ന് തന്നെയെന്നും ട്രംപ്.
രണ്ടാം ഘട്ട അൺ ലോക്കിലെ സ്ഥിതിഗതികൾ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന വര്‍ക്ക് ഇ പാസ് വേണ്ട എന്നതായിരുന്നു ഈ ഘട്ടത്തില്‍ കേന്ദ്രം മുന്നോട്ടുവച്ച ഒരു പ്രധാന നിര്‍ദ്ദേശം.
1950തുകളിൽ പരാജയപ്പെട്ടു പോയ ഏഷ്യൻ നാറ്റോ മറ്റൊരു രൂപത്തിൽ സാക്ഷാൽക്കരിച്ചെടുക്കാനാണ് ട്രംപും പെൻറഗണും നോക്കുന്നത്. അമേരിക്കയുടെ ലോകക്രമവും ആർ എസ് എസിൻ്റെ ഏകാത്മക ഭരണകൂടഘടനയും സാക്ഷാൽക്കരിച്ചെടുക്കാനാണു കോവിഡ് സാഹചര്യത്തെ നവലിബറൽ ശക്തികൾ അവസരമാക്കുന്നത്
ഇന്ത്യന്‍ പോസ്റ്റുകള്‍ ചനീസ് സൈനികര്‍ പിടിച്ചെടുത്തിട്ടില്ലെന്നും, അതിര്‍ത്തിക്കിപ്പുരം കടന്നു കയറിയിട്ടില്ലെന്നുമാന് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിച്ചത്. അങ്ങനെയെങ്കില്‍ സംഘര്‍ഷം എന്തിനായിരുന്നു എന്ന ചോദ്യം ന്യായമായും ഉയരും. ഇതിനേ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം
ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തുവെന്നാണ് കേന്ദ്രം പറയുന്നത്. കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതിനെ ചോദ്യം ചെയ്തും രാഹുൽ രംഗത്തുവന്നിരുന്നു.
വലിയ ജനസംഖ്യയാണെങ്കിലും രോഗവ്യാപനവും മരണസംഖ്യയും കുറയ്ക്കാൻ സാധിച്ചെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ അവകാശപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ടോ സര്‍ക്കാരിന്റെ വാര്‍ഷികം പ്രമാണിച്ചോ പുതിയ പ്രഖ്യാപനങ്ങളൊന്നും മോദി നടത്തിയില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ നില്‍ക്കും. വാക്‌സിൻ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി അമേരിക്ക സഹകരിക്കുന്നുണ്ട്. നമ്മളൊരുമിച്ച് ഈ അദൃശ്യ ശത്രുവിനെയും തോൽപ്പിക്കും!' - ട്രംപ്
വൈറസിനെ പ്രതിരോധിക്കാൻ ഗവേഷണത്തിലും വികസനത്തിലും ആഗോളതലത്തില്‍ ഉണ്ടാകേണ്ട ഏകോപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു. മഹാമാരിയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ ഇന്ത്യയെ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്ന് യോഗത്തിൽ ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.
ആപത്ത് കാലത്ത് രക്ഷക്കെത്തേണ്ട സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നത് ശരിയല്ല. അതിനാല്‍ ഇപ്പോഴത്തെ അമിത കൂലി അവസാനിപ്പിച്ച് സൗജന്യ നിരക്കില്‍ വിമാനത്തിലും ട്രെയിനിലും യാത്രക്കാരെ കൊണ്ടു വരണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തിനായി പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ ജി.ഡി.പി യുടെ പത്ത് ശതമാനത്തോളം വരുന്ന പുതിയ പാക്കേജിലൂടെ തൊഴില്‍, കൃഷി എന്നിവയെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.
കോവിഡ് മൂലം ഇന്ത്യയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ ഈ സാമ്പത്തിക തകര്‍ച്ച മുതലാക്കി ഇന്ത്യന്‍ കമ്പനികളില്‍ വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുമെന്നും ആയിരുന്നു രാഹുല്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പ്.
മാർച്ച് 6-നാണ് ആയുഷ് മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു ഡയറ്റ് പ്ലാന്‍ മുന്നോട്ടു വെച്ചത്.
പ്രധാനമന്ത്രി രാവിലെ 10 - മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. കാര്‍ഷിക മേഖലയില്‍ വിളവെടുപ്പ് സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ തൊഴിലാളി ക്ഷാമം അനുഭവപ്പെടാതിരിക്കാനും ചരക്ക് ഗതാഗതം ഉറപ്പുവരുത്താനും കേന്ദ്രം പ്രഥമ പരിഗണന നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ലൈറ്റുകളെല്ലാം അണച്ച് ദീപം തെളിക്കാൻ മറക്കരുതെന്ന് പ്രധാനമന്ത്രി വീണ്ടും ഓര്‍മ്മിപ്പിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിനാകെ ഒരുമയുടെ സന്ദേശം പകരാനെന്ന പേരിലാണ് പ്രധാനമന്ത്രിയുടെ ദിയാ ജലാവോ ക്യാന്പെയിൻ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
കൊവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും പ്രകാശം തെളിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. അതിനെ പുര കത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന പുതിയ പരിപാടിയെന്ന്' ട്രോളുകയാണ് ലിജോ ജോസ് പെല്ലിശേരി.
എന്റെ പ്രിയപ്പെട്ട രാജ്യം ഈ മാരകമായ വൈറസിനെതിരെ വിജയിക്കുന്നതുവരെ എന്റെ നിയമവിരുദ്ധവും, ഏകപക്ഷീയവും, വഞ്ചനാപരവും, അന്യായവുമായ തടവില്‍ നിന്നും മോചിപ്പിക്കാൻ ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു'- എന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെടുന്നത്.